അനന്ത വിസ്തൃതമായ പാരാവാരം കണക്കെ വിശുദ്ധ വേദം മർത്യന് മുന്നിൽ.
കാലങ്ങളോളം ആ ആഴിക്കടിയിൽ നിന്നും പെറുക്കിഎടുത്ത മുത്തുകൾ ഒരു മൊട്ടുസൂചി മുനമ്പിൽ പുരളുന്ന ജലകണത്തിനു സമാനം പോലും ആവുന്നില്ല എന്നതാണ് വസ്തുത. യുഗങ്ങളായി മനീഷികൾ നിരന്തരം ശ്രമിച്ചിട്ടും ആ വാങ്‌മയ പ്രപഞ്ചത്തിൻ്റെ തീരം തൊടാൻ പോലും സാധ്യമായില്ല. ഈ പുസ്‌തകം വായനക്കാരനിൽ പുതിയ അനുഭവം സൃഷ്ടിക്കാതിരിക്കില്ല. തുടർന്നുള്ള വായനയിൽ വഴി കാട്ടി ആകുമെന്നതും നിസ്തർക്കം..